തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി
ആലോലം കാറ്റ്
സന്ധ്യാ രാഗവും, തീരവും
വേർപിരിയും വേളയിൽ
എന്തിനിന്നും വന്നുനീ പൂന്തിങ്കളേ...
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
മുന്നാഴിക്കനവ്.
പൂത്തുനിന്ന കടമ്പിലെ
പുഞ്ചിരിപ്പൂമൊട്ടുകൾ
ആരാമപ്പന്തലിൽ
വീണു പോയെന്നോ,
മധുരമില്ലാതെ
നെയ്ത്തിരി നാളമില്ലാതെ,
സ്വർണ്ണ മാനുകളും
പാടും കിളിയുമില്ലാതെ,
നീയിന്നേകനായ് എന്തിനെൻ
മുന്നിൽ വന്നു,
പനിനീർ മണം
തൂകുമെൻ തിങ്കളേ.
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
മുന്നാഴിക്കനവ്.
കണ്ടു വന്ന കിനാവിലെ
കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീപൂവിരൽ
തൊട്ടു പോയെന്നോ,
കളഭമില്ലാതെ
മാനസഗീതമില്ലാതെ
വർണ്ണ മീനുകളും
ഊഞ്ഞാൽ പാട്ടുമില്ലാതെ,
ഞാനിന്നേകനായ് കേഴുമീ
കൂടിനുള്ളിൽ,
എതിരേൽക്കുവാൻ
വന്നുവോ തിങ്കളേ.
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി
ആലോലം കാറ്റ്
സന്ധ്യാ രാഗവും, തീരവും
വേർപിരിയും വേളയിൽ
എന്തിനിന്നും വന്നുനീ പൂന്തിങ്കളേ...
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി
ആലോലം കാറ്റ്.
==========================
ചിത്രം : സമൂഹം(1993)
സംവിധാനം : സത്യൻ അന്തിക്കാട്
ഗാനരചന : കൈതപ്രം
സംഗീതം : ജോൺസൺ
ആലാപനം : കെ ജെ യേശുദാസ്
No comments:
Post a Comment